തെൽഅവീവിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനസർവീസുകളും റദ്ദാക്കി എയർ ഇന്ത്യ. ഇസ്രായേൽ-ഹമാസ് സംഘർഷസാധ്യത രൂക്ഷമായ സാഹചര്യത്തിലാണ് എയർ ഇന്ത്യയുടെ നീക്കം. നിലവിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഈ തീയതികളിൽ ടിക്കറ്റ് ബുക്ക് യാത്രക്കാർക്ക് എല്ലാ വിധ പിന്തുണയും നൽകുമെന്നും റീഷെഡ്യൂളിങ്, ക്യാൻസലേഷൻ ചാർജുകൾ എന്നിവയിൽ ഇളവ് നൽകുമെന്നും എയർ ഇന്ത്യ അറിയിച്ചു.
ജപ്പാന് ടൂറിസം ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷത്തെ ആദ്യത്തെ അഞ്ച് മാസത്തില്‍ മാത്രം 1.45 കോടി സഞ്ചാരികളാണ് ജപ്പാനിലെത്തിയത്. കഴിഞ്ഞവര്‍ഷം ആകെ വന്ന സഞ്ചാരികളുടെ എണ്ണത്തിന്റെ എഴുപത് ശതമാനം ഈ അഞ്ചുമാസത്തില്‍ തന്നെ വന്നുകഴിഞ്ഞു.
ജൂണ്‍ മാസം മാത്രം ഇത് 31 ലക്ഷത്തിലേറെയാണ്. ഈ ട്രെന്‍ഡ് തുടര്‍ന്ന് 2019ലെ 3.1 കോടി എന്ന റെക്കോര്‍ഡ് സഞ്ചാരി പ്രവാഹം ഈ വര്‍ഷം മറികടക്കും. ടൂറിസത്തില്‍ കോവിഡിന് മുന്പുള്ളതിലേക്കാളും മികച്ച അവസ്ഥയിലേക്കാണ് ജപ്പാന് നീങ്ങിക്കൊണ്ടിരിക്കുന്നത്.