അനുഷ എൻ.എസ്
ലോകം മുഴുവൻ ഉറ്റ്നോക്കുന്ന ഒന്നാണ് ആരാകും അമേരിക്കയുടെ പുതിയ സാരഥി എന്നത്.എന്നാൽ ആ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വളരെ വ്യത്യസ്തമായ നാടകീയ രംഗങ്ങളും കൂടിയാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്.അതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് വെെകിയ വേളയിൽ ഉണ്ടായ ബെെഡൻ്റെ പിന്മാറ്റം.രാജ്യത്തിന് വേണ്ടിയാണ് താൻ പിന്മാറുന്നതെന്നാണ് ബെെഡൻ പ്രഖ്യാപിച്ചത്.ബെെഡൻ്റെ പിന്മാറ്റിന് പിന്നാലെയാണ് സ്ഥാനാർത്ഥിയായി കമല ഹാരിസ് എത്തിയത്.
പാർട്ടിയിൽനിന്ന് തന്നെയുള്ള ശക്തമായ സമ്മർദ്ദങ്ങൾക്കൊടുവിലാണ് തിരഞ്ഞെടുപ്പിന് നാല് മാസം മാത്രം അവശേഷിക്കെ സ്ഥാനാർഥിത്വത്തിൽനിന്ന് ബൈഡൻ പിന്മാറിയത്. മുതിർന്ന നേതാക്കൾ ഉൾപ്പടെ ബൈഡൻ മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. പാർട്ടിയുടെ ഫണ്ട് ദാതാക്കളും ഇടഞ്ഞായിരുന്നു നിന്നിരുന്നത്.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി ഏറെ ദിവസങ്ങളായെങ്കിലും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ആരാണെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.ഇക്കാര്യത്തില്‍ തുടരുന്ന ആകാംക്ഷയ്ക്കുള്ള ഉത്തരം വൈകാതെ ലഭിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. ചൊവ്വാഴ്ചയ്ക്ക് മുന്‍പ് പ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു ആദ്യം ലഭിച്ച സൂചന ,എന്നാൽ ഇതുവരെ അതിന് വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല.
ദേശീയ തലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി, കഴിവ് തെളിയിച്ച വ്യക്തിയാണ് കമല ഹാരിസ്. മിസ്. ബൈഡന് പിന്നാലെ സഹ ഡെമോക്രാറ്റുകളിൽനിന്നും കമലയ്ക്ക് പിന്തുണ ലഭിച്ചിട്ടുണ്ട്. അമേരിക്കൻ മുൻ പ്രസിഡൻ്റ് ബിൽ ക്ലിൻ്റൺ, മുൻ സ്റ്റേറ്റ് സെക്രട്ടറിയും 2016-ലെ ഡെമോക്രാറ്റിക് സ്ഥാനാർഥിയുമായ ഹിലരി ക്ലിൻ്റൺ, കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോം, ജോഷ് ഷാപിറോ എന്നിവരും കമലയ്ക്ക്ക് പിന്നിൽ അണിനിരന്നിരുന്നു.
ചുരുക്ക പട്ടികയിലുള്ള ആറ് ഡെമോക്രാറ്റ് നേതാക്കളുമായി കമല ഹാരിസ് ആശയവിനിമയം നടത്തിക്കഴിഞ്ഞു. ഇതില്‍ ഒരാളാകും ഡെമോക്രാറ്റ് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി. പെന്‍സില്‍വാനിയ ഗവര്‍ണര്‍ ജോഷ് ഷപ്പീറോ, അരിസോണ സെനറ്റര്‍ ,മുന്‍ നാസ ബഹിരാകാശ യാത്രികന് മാര്‍ക്ക് കെല്ലി എന്നിവരില്‍ ഒരാള്‍ക്കാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.അമേരിക്കൻ രാഷ്ട്രീയക്കാരനും വിരമിച്ച ബഹിരാകാശ സഞ്ചാരിയും യുണൈറ്റഡ് സ്റ്റേറ്റ്സ് നേവി ക്യാപ്റ്റനുമാണ് . 1996-ൽ നാസ സ്പേസ് ഷട്ടിൽ പൈലറ്റായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് ഗൾഫ് യുദ്ധസമയത്ത് കെല്ലി നാവിക ഏവിയേറ്ററായി കോംബാറ്റ് മിഷനുകൾ പറത്തിയിട്ടുണ്ട്. അമേരിക്കൻ അഭിഭാഷകനും രാഷ്ട്രീയക്കാരനുമാണ്,അമേരിക്കകാരനായ ജോഷ് ഷാപ്പിറോ. 2023 മുതൽ പെൻസിൽവാനിയയുടെ 48-ാമത്തെ ഗവർണറായി സേവനമനുഷ്ഠിക്കുകയായിരുന്നു .
ഡെമോക്രാറ്റിക് പാർട്ടി അംഗമായ അദ്ദേഹം 2017 മുതൽ 2023 വരെ പെൻസിൽവാനിയയുടെ 50-ാമത്തെ അറ്റോർണി ജനറലായിരുന്നു കൂടാതെ 2012 മുതൽ 2017 വരെ മോണ്ട്ഗോമറി കൗണ്ടി ബോർഡ് ഓഫ് കമ്മീഷണർമാരിൽ ഒരാളായും സേവനമനുഷ്ഠിച്ചു .പെൻസിൽവാനിയയിലെ മോണ്ട്ഗോമറി കൗണ്ടിയിൽ വളർന്ന ഷാപിറോ റോച്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽ പൊളിറ്റിക്കൽ സയൻസ് പഠിക്കുകയും ജോർജ്ജ്ടൗൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ജൂറിസ് ഡോക്ടർ ബിരുദം നേടുകയും ചെയ്തു . അതിനുശേഷം, യുഎസ് സെനറ്റർ റോബർട്ട് ടോറിസെല്ലിയുടെ മുതിർന്ന ഉപദേശകനായി പ്രവർത്തിച്ചു . മുൻ റിപ്പബ്ലിക്കൻ യുഎസ് പ്രതിനിധി ജോൺ ഡി. ഫോക്സിനെ പരാജയപ്പെടുത്തി 2004-ൽ പെൻസിൽവാനിയ ജനപ്രതിനിധി സഭയിലേക്ക് ഷാപിറോ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
“അമേരിക്കൻ പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് നോമിനി ആയതിൽ എനിക്ക് ബഹുമതിയുണ്ട്. അടുത്തയാഴ്ച ഞാൻ ഔദ്യോഗികമായി നാമനിർദ്ദേശം സ്വീകരിക്കും. ഈ കാമ്പെയ്ൻ, രാജ്യസ്നേഹത്താൽ ഊർജിതമായി” തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയായി ഔദ്യോഗിക സ്ഥീരീകരണം വന്നതിന് ശേഷം കമല ഹാരിസ് എക്സിൽ കുറിച്ചതിങ്ങനെയാണ്